നിന്നെയെന്നിക്കിഷ്ട്ടമായിരുന്നു,പണ്ടേ
കണ്ടതെന്നാണെന്ന് കൃത്യമായി ഓര്‍മയില്ലെങ്കിലും
കുട പകുതി ചൂടിയും നനഞ്ഞും
തലയിലൂടിറ്റു വീഴുന്ന വെള്ളമല്പം നുണഞ്ഞും
പാവാട മൂടിയ കാല്‍ കൊണ്ട്
വഴിയിലെ ചെളി വെള്ളം തട്ടി കളിച്ചും
നനഞ്ഞൊട്ടിയ പുസ്തകം ബാഗിലമര്‍ത്തി
പിടിച്ചും പള്ളിക്കൂടത്തിലന്നു പോയതു
ഞാന്‍ നിന്നോടോപ്പമായിരുന്നു.
കരിയില പൊതിഞ്ഞ മാവിന്‍
ചുവട്ടിലൊരു മാമ്പഴം വീഴുന്നതും
കാത്തു വീര്‍പ്പടക്കി മറ്റാരും
ഓടിചെന്നെടുക്കും മുംപോടാന്‍
കാറ്റടിക്കുന്നത് കാത്തിരുന്നപ്പോഴും
നീ കൂടെയുണ്ടായിരുന്നു .
ആര്‍ത്തിയോടെ വീണ്ടും വീണ്ടും
ശ്വസിക്കാനിഷ്ട്ടമുള്ള പുതുമണ്ണിന്റെ
മണമെനിക്കു തന്നതും
ഒറ്റദിനം കൊണ്ടുയിര്‍ക്കുന്ന കൂണുകള്‍
പറ്റമായ് വളരുന്ന കാഴ്ചകള്‍ കണ്ടതും
കയ്യില്‍ പിടിക്കവേ കാണാതെ മറയുന്ന
ആലിപ്പഴം ഞാന്‍ പെറുക്കികളിച്ച്ചതുമെല്ലാം
നീ വരാറുള്ള സ്ന്ധ്യകളിലായിരുന്നു .
ചീവീടിന്റെ പാട്ടിനു താളം പിടിച്ചു
ഉറക്കം കാതോര്‍ത്ത രാവുകളില്‍
ആര്‍ത്തനാദവും ആലിമ്ഗനവുമായി
പുതപ്പിനടിയിലെക്കാവേശത്തോടെ
രാത്രി മഴയായി നീ എത്താറുള്ളപ്പോഴാണ്
ഞാന്‍ നീയുമായി തീവ്രാനുരാഗത്തിലാണെന്നു
തിരിച്ചറിയുന്നത്.
ഇന്ന് നീയ്ന്റെ വെള്ള സാരിയില്‍
ചുമപ്പു തുള്ളി നിറച്ചു
വികൃതി കാട്ടിയപ്പോള്‍ വഴക്ക്
പറഞ്ഞതോര്‍ത്തു വിഷമിക്കുകയാണ് ഞാന്‍
കുട കാണാത്തതിനാല്‍
എന്റെ കുട്ടനിന്നു സ്കൂളില്‍ പോയില്ല .
നിന്നെ എനിക്കിഷ്ട്ടമെന്നാകിലും
ഹൈ ഹീല്‍ട് ചെരിപ്പിട്ടു
വെള്ളത്തില്‍ നടന്നു തട്ടി വീഴുമ്പോള്‍
അറിയാതെ ചോദിച്ചു പോകുന്നു ,
എന്റെ പ്രിയമുള്ള സ്നേഹിതാ,നീ ഇങ്ങനെ
തോരാതെ പെയ്യണോ?
2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഒരു നല്ല മഴ ..........
മറുപടിഇല്ലാതാക്കൂormakal marikkilla, marikkunathonnum ormakalalla
മറുപടിഇല്ലാതാക്കൂ