ജാലകം

2010 ജൂലൈ 29, വ്യാഴാഴ്‌ച

പ്രണയം

പ്രണയം



മിഴിയിലായിരം വര്‍ണരാജിയായ്
നീ തൊടുത്തതാം അസ്ത്രമാണെന്നിലെ
പ്രണയമായെന്നും പൂത്തു വിരിഞ്ഞതും
കനവു തോറും പ്രതീക്ഷ നിറച്ചതും
നൈമിഷികമാം ഭാവത്തിലൊത്തിരി
വാക്ക് നിറച്ചു നിയെന്റെ വഴിയിലുടൊരു നനുത്ത കൈവീശലിന്‍
കാറ്റായ് പരന്നകന്നതോര്‍ക്കുന്നുവോ
അന്ന് പിറന്ന മോഹത്തെ പ്രേമമെന്നൊന്നു
വിളിക്കാന്‍, നിന്നിലെ കാമുകനായൊന്നു
ചുംബിക്കാന്‍ കൊതിക്കാനുമാകാതെ
കൌമാരമെന്നേ വിട ചൊല്ലിയകന്നു പോയ്‌.
എന്‍റെയേകാന്ത വീഥിയിലെങ്ങാനുമൊരു
പാഴ് ചെടിയനങ്ങുമ്പോള്‍
അതിലുടൊരിലയുര്‍ന്നു വീഴുമ്പോള്‍
നെഞ്ചോടമര്‍ത്തി വിതുമ്പുന്നു ഞാനിന്നും
കാതങ്ങലൊരുപാട് താണ്ടി ഞാനാ
കാല്പാടു കാണിച്ച പാതയും പിന്നിട്ടു
മേഘച്ചുരുള്‍കുട്ടില്‍ നിന്നെ പ്രതിഷ്ടിച്ചു
വൈധവ്യമാം ആട മേലെയണിയിച്ചു
ആകാശ ഗംഗയും ഭേദിച്ചു നീങ്ങവേ
എത്തി ഞാനിക്കടല്‍ തീരത്തു നമ്മുടെ
ആദ്യാനുരാഗം പുഷ്പിച്ച മുറ്റത്ത്‌
ആലിംഗനവുമായാ കാറ്റുമെത്തുമ്പോള്‍
വിറങ്ങലിച്ചോരെന്‍ പ്രണയമഞ്ചത്തില്‍
കരളു നേദിച്ചു ഞാന്‍ മടങ്ങിടവേ
കടലുപോലുമാര്‍ത്തലച്ചിടുന്നോ
തിരമാലയായതിന്‍ നോവുണര്‍ത്തുന്നുവോ.
അംബരവുമംബിളിയും സാക്ഷിയായിന്നലെ
നാം പങ്കുവെച്ച പ്രേമാര്‍ച്ച്ചനകളും
അക്കടല്‍ വെള്ളത്തിലുപ്പുപോല്‍ നമ്മുടെ
മോഹഭംഗങ്ങളും ചേര്‍ന്നിരിക്കുന്നുവോ
നൊമ്പരം കൊണ്ടു പുതപ്പിച്ചു ഞാനാ മോഹത്തെ
ഹൃത്തിന്റെ ചെപ്പിലോളിപ്പിച്ച്ചു വെച്ചിടാം.
ജിവനാമിത്തിരമാല ശാന്തമായിടും നാളെ
പ്രണയമേ നിന്‍ ചാരെ ഞാന്‍ പറന്നെത്തിടാം

2010 ജൂലൈ 26, തിങ്കളാഴ്‌ച

തോന്ന്യാക്ഷരം - 2007

ഏതു കാലത്തു നീയണഞ്ഞുവോ
എന്റെ ചാരത്തിതക്ഷരം
അമ്മ വായിലമ്മിഞ്ഞ തന്നതിന്‍
മുമ്പ് ചൊല്ലിയ ‘ആ’യിത്.
പിച്ചവെച്ചതിന്‍ ശേഷമാവുമോ
‘അമ്മ’യെന്ന കൂട്ടക്ഷരം.
നാവില്‍ ചാലിച്ചു കുറിച്ചു വെച്ച
ഹരി നാമ കീര്‍ത്തനം എഴുത്തക്ഷരം.
കല്ലുപെന്‍സിലിന്‍ തുമ്പൊടിച്ചു ഞാന്‍
വരച്ചു വെച്ച ആദ്യാക്ഷരം.
സ്ലേറ്റില്‍ ഞാനന്നു തുപ്പി മായിച്ചു
മാഷു കോറിയ ‘ശരി’ കളെ.
പറ പനകളും, തറ തലകളും
പാടിയാടിത്തിമിര്‍ത്തതും,
കോഴിയമ്മതന്‍ അപ്പമേളവും
ചൈത്രമൈത്രന്റെ ലാഭനഷ്ടവും
എത്രയാവര്‍ത്തി വായിച്ചു വായിച്ചു
വര്‍ഷപ്പരീക്ഷകളെത്ര ജയിച്ചു ഞാന്‍.
ആറുമേഴും നടന്നു കടക്കവേ
മുന്നില്‍ തടയുന്നു സന്ധി സമാസങ്ങള്‍.
ദ്വിത്വ സന്ധിയും ദ്വന്ദ്വ സമാസവും,
ആഗമാദേശ സന്ധികള്‍,
രൂപക തല്പുരുഷ ബഹുവ്രീഹി,
മഹാശാകുന്തള ശ്ലോകങ്ങള്‍,
വൃത്താലങ്കാര വാക്യങ്ങള്‍.
കേക, കാകളി, ശ്ലഥ കാകളി
പിന്നെ മഞ്ജരി നതോന്നത,
എല്ലാം വായിച്ചിതന്ത്യത്തില്‍
പത്താം തരമൊന്നു ജയിച്ചുപോയ്.
കോളേജിന്‍ പടിവാതില്‍ക്കല്‍
മാതൃഭാഷ രണ്ടാം തരമതുമോപ്ഷണല്‍.
എല്ലാരും പോയി ഹിന്ദിക്കായ്
കൂടീ ഞാനും കൂട്ടത്തില്‍.
കാലമതന്നേവരെ മലയാളത്തി-
ലൊന്നാമന്‍ ഞാന്‍, ഹിന്ദിയില്‍
നികൃഷ്ടനായ് പിന്നിലെ ബെഞ്ചില്‍ തന്നെ.
പിടയും നെഞ്ചോടവന്‍, നിറയും
മിഴിയുമായ്,വിറയ്ക്കും വിരലിനാല്‍
കുറിച്ചൂ മൌനാക്ഷരം.
“പാശ്ചാത്യ സൌന്ദര്യത്തില്‍,
ആംഗലേയ സാഹിത്യത്തില്‍,
പൌരസ്ത്യം മറക്കുന്ന കൂട്ടുകാരേ,
നിങ്ങള്‍,കൈരളീ മാതാവിന്റെ
രോദനം കേള്‍ക്കുന്നില്ലേ”.
ഹൃത്തു വേദനിക്കുമ്പോള്‍,
ലോകമേകമാകുമ്പോള്‍,
ആശ്രയിക്കുവാനിടം, ഇവിടം
എന്നക്ഷരം, എന്നിലെ തോന്ന്യാക്ഷരം